എ.ആര്‍ റഹ്‌മാന്‍ വിവാഹം കഴിച്ചിരിക്കുന്നത് മലയാളസിനിമാ ഇന്‍ഡസ്ട്രിയുടെ ഉറ്റതാരമായ റഹ്‌മാന്റെ വൈഫിന്റെ ചേച്ചിയെ ആണ്.
ഇവരിരുവരും പണ്ടേ സുഹൃത്തുക്കളായിരുന്നു. നമ്മുടെ റഹ്‌മാന്‍ എവിടെ വെച്ചോ കണ്ടിഷ്ടപ്പെട്ട് പെണ്ണ്‍ ചോദിച്ച് ചെന്നാതാണ് പെണ്ണീന്റെ വീട്ടില്‍ . അവിടെ ചെന്നപ്പോളാ അറിഞ്ഞത് താനിഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് ഒരു ചേച്ചി കൂടിയുണ്ടെന്നും ആ വീട്ടുകാര്‍ ആ കുട്ടിക്ക് വിവാഹമാലോചിക്കുന്ന സമയമാണെന്നും.
റഹ്‌മാന്‍ പിന്മാറിയില്ല. ഒടുവില്‍ ചേച്ചി നില്‍ക്കേത്തന്നെ ആ വിവാഹം
ആ പുരോഗമനമനസ്കരായ വീട്ടുകാര്‍ നടത്തി.
വിവാഹത്തിന് സ്വാഭാവികമായും സുഹൃത്തായ A.R. Rahmanയും നമ്മുടെ റഹ്മാന്‍ വിളിച്ചു. പക്ഷെ തിരക്കിലായിപ്പോയ അദ്ദേഹത്തിന് വിവാഹത്തില്‍ പങ്കുകൊള്ളാനായില്ല. പകരം വന്നത് അദ്ദേഹത്തിന്റെ ഉമ്മയും സഹോദരിയും!
പന്തലില്‍ മണവാട്ടിപ്പെണ്ണിന്റെ ചേച്ചിയെ കണ്ടിഷ്ടപ്പെട്ട അവര്‍ക്ക് ആ കുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുപോയാലെന്തെന്നായി....
ശേഷം ശുഭം!
ആ വിവാഹവും അധികം താമസിയാതെ തന്നെ നടന്നുവെന്നാണു ചരിത്രം!
അങ്ങനെ നമ്മുടെ റഹ്‌മാന്മാര്‍ രണ്ടും അളിയന്‍മാരാണു മക്കളേ....
കൊച്ചി: തനിക്കെതിരായ ലൈംഗികപീഡനക്കേസുകളില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പീഡനരംഗങ്ങളുടെ ചിത്രങ്ങളുള്ള 22 സി.ഡി. കളുടെയും, 3 വീഡിയോകാസറ്റുകളുടെയും 1 പെന്‍ഡ്രൈവിന്റെയും പകര്‍പ്പ് തനിക്കു നല്‍കാതെ അവ തെളിവായി സ്വികരിക്കരുതെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അഡീഷണല്‍ സെഷന്‍സ് കോടതി വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റി.
കേസിലെ തൊണ്ടിവസ്തുക്കളായ ഈ കാസറ്റുകളുടെ പകര്‍പ്പ് ലഭിക്കാന്‍ പ്രതിഭാഗത്തിന് അര്‍ഹതയില്ലെന്നാണു പ്രോസിക്യൂഷന്റെ തടസ്സവാദം!
എന്തു കഷ്ടമാന്നു നോക്കണേ...പാവം സന്തോഷ് സ്വാമി പാടുപെട്ട് ഷൂട്ട് ചെയ്ത സാധനം ഇപ്പോ എരന്ന് ചോദിച്ചാലും പുള്ളിക്ക് കൊടുക്കുകേലന്നായി.ഒരു സംവിധായകപ്രതിഭയെ ഇങ്ങനെ കുരുന്നിലെ നുള്ളിക്കളഞ്ഞല്ലോ...(22 സി.ഡി.???????)
ഇത്രയും ഷൂട്ട് ചെയ്തു കണ്ടിട്ടും മതിയായില്ലേ സ്വാമിന്‍? ഇനി ജയിലില്‍ കിടന്നു enjoy ചെയ്യാനാണോ "പകര്‍പ്പുകള്‍"?
കട്ടപ്പന: വിനോദയാത്രയ്ക്കിടെ ഇടിച്ച വാഹനം നന്നാക്കുന്നതിന് പണം കണ്ടെത്താന്‍ ബൈക്ക് മോഷ്ടിച്ചെന്ന കേസില്‍ വിദ്യാര്‍ഥിസംഘത്തെ വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തു.
സുല്‍ത്താന്‍കടയ്ക്കു സമീപം വച്ചിരുന്ന KL-8 MM 7388 നമ്പര്‍ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. കാറിലെത്തിയ സംഘത്തില്‍ നിന്നു 2 പേര്‍ ഇറങ്ങി ബൈക്കുമായി കടന്നു കളയുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് ബൈക്കുമായി കടന്ന ഫൈസലിനെയും മിഥിരാജിനെയും പുളിയന്മല ഭാഗത്തു നിന്നും മറ്റുള്ളവരെ (മിഗ്‌ദാദ്, നിഫില്‍, ഷുമൈസ്) കാറിനൊപ്പം നെടുങ്കണ്ടത്തു നിന്നുമാണ് കസ്റ്റദിയിലെടുത്തത്. എല്ലാവരും എരുമേലി സ്വദേശികളാണ്.
ഇതെന്നാ തെലുങ്കു പടമോ? റെന്റിനെടുത്ത വണ്ടി നന്നാക്കാന്‍ വഴീല്‍ കാണുന്ന വണ്ടി അടിച്ചുമാറ്റി വിറ്റു പൈസയുണ്ടാക്കി, ഒരു ദിവസം കൊണ്ട് എല്ലാം ക്ലീന്‍ ആക്കാന്‍ ഇവന്മാരെന്നാ അല്ലു അര്‍ജുന്റെ ഗ്യാങ്ങോ?
ഇങ്ങനെ ഒരു ന്യൂസ് കേട്ടു. വെറും ന്യൂസല്ല കേട്ടോ..പൃഥിയും സംവൃതയും അമ്മമാരോടൊപ്പ്പം എറണാകുളത്തിനടുത്ത് "റമദാ റിസോര്‍ട്സില്‍" ഇക്കഴിഞ്ഞയിടെ ഒരുമിച്ചൊരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ഒരുമിച്ച് കേക്ക് കട്ട് ചെയ്തും, വളരെനേരം ചിലവഴിച്ചുമാണ് മടങ്ങിയതെന്നു കേള്‍ക്കുന്നു. എന്റെ സുഹൃത്തില്‍ നിന്നറിഞ്ഞതാണിത്. അവന്‍ ആ റിസോര്‍ട്ടിലാണ് വര്‍ക്ക് ചെയ്യുന്നത്.
ഇടക്കിടെ ഇവര്‍ അവിടെ ഇങ്ങനെ ഒരുമിച്ചു വരാറുണ്ടു പോലും!
പുലര്‍ച്ചെ നാലുമണിയോടെ ലക്ഷ്മിക്കുട്ടിയമ്മയെ വീട്ടീനുള്ളില്‍ കാണാഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചിലിലായിരുന്നു. സമീപത്തെ ചില വീടുകളിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആറ്റുതീരത്തു നിന്നു നിലവിളി കേട്ടതായി ഒരു വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറുകരയോട് ചേര്‍ന്ന് എന്തോ ഒഴുകിപ്പോകുന്നത് ഇരുട്ടില്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ചെറുമകന്‍ അജിത് കണ്ടത്. ഉടന്‍ തന്നെ വള്ളമിറക്കി. അടുത്തെത്തിയപ്പോള്‍ ആളാണെന്നു മനസ്സിലായെങ്കിലും കഴുക്കോലിനു നിലയില്ലാതെ വള്ളം അടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അജിത്കയത്തിലേക്ക് ചാടി മുത്തശ്ശിയെ പിടിക്കുകയായിരുന്നു. എന്നാല്‍ അജിത്തിനു ഒറ്റയ്ക്കു മുത്തശ്ശിയെ വള്ളത്തില്‍ കയറ്റാന്‍ കഴിയാഞ്ഞതിനാല്‍ കഴുക്കോലില്‍ ഒരു കൈ കൊണ്ടു പിടിച്ചുകിടന്നാണു കരയ്ക്കെത്തിച്ചത്. കൈകാലുകള്‍ കോച്ചി വിറങ്ങലിച്ചിരുന്നെങ്കിലും ലക്ഷ്മിക്കുട്ടിയമ്മ മറ്റ് അസ്വസ്ഥതകള്‍ ഒന്നും പ്രകടിപ്പിച്ചില്ല. പക്ഷെ, എങ്ങനെ ആറ്റുതീരത്തു വന്നെന്നോ വീണെന്നോ ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17നു സമാനമായൊരു സംഭവം കല്ലടയാറ്റില്‍ നടന്നിരുന്നു. അന്നു കുളക്കട മഠത്തിനാപ്പുഴക്കടവിലൂടെ ഒര്‍ കിലോമീറ്ററിലേറെ ഒഴുകിപ്പോയ തെക്കുംചേരി കാഞ്ഞിരാംവിളയില്‍ തങ്കമ്മയെ(60) മണല്‍ത്തൊഴിലാളികള്‍ വെണ്മലക്കയത്തില്‍ നിന്നും രക്ഷിച്ചിരുന്നു.
ഇതെന്താ..ഈ കല്ലടയാറ്റില്‍ ഭൂതബാധ വല്ലോമുണ്ടോ? എന്തായാലും അമ്മച്ചി രക്ഷപ്പെട്ടല്ലോ? ആ ഇരുപ്പ് കണ്ടിട്ട് വല്ല കുഴപ്പോം ഉണ്ടൊന്നു നോക്കിയേ....സമ്മതിക്കണം ..മച്ചൂ..ലവരു പുലി തന്നേ!
പാക്കിസ്ഥാന്റെ മുന്‍പ്രസിഡണ്ട് പര്‍വേസ് മുഷറഫിന് അമേരിക്കയിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ ജോലിവാഗ്ദാനം. ഇവിടെ പാക്കിസ്ഥാന്‍ ചെയര്‍ തുടങ്ങാനും മുഷറഫിനെ സ്കോളര്‍-ഇന്‍-റസിഡന്‍സ് ആയി നിയമിക്കാനുമാണ് ആലോചന. ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍മേധാവിയും പാക്കിസ്ഥാനിലെ മുന്‍ യുസ് അംബാസഡറുമായിരുന്ന വെന്‍ഡി ചേംബര്‍ലെയ്*ന്‍ ആണ് മുഷറഫിനെ ക്ഷണിച്ചത്.
പാവം ,,,,ഇനി പുള്ളിക്ക് അതോക്ക്യേ പറഞ്ഞിട്ടുള്ളൂ എന്നു പറയാന്‍ വരട്ടേ....മുഷറഫ് ബിസിനസ് രംഗത്തേക്കിറങ്ങുന്നു എന്നു കേള്‍ക്കുന്നു. അതുപോലെ ആയുധബിസിനസിലാണത്രെ പുള്ളിക്കു കമ്പം! ഇതു വെറും കേള്‍വി മാത്രമാകട്ടേ എന്നു പ്രാര്‍ത്ഥിക്കാം..താരം ഈ രംഗത്തിറങ്ങിയാല്‍ അന്യായമായി ശോഭിക്കുമല്ലോ!
ന്യൂഡല്‍ഹി: കളിക്കിടയില്‍ പന്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 8 വയസ്സുകാരന്റെ കുത്തേറ്റ് 5 വയസ്സുകാരന്‍ മരിച്ചു. തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷന്‍ ഏരിയായില്‍ പന്തിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കളിസ്ഥലത്തു നിന്നു കിട്ടിയ കത്തിയുപയോഗിച്ച് 8 വയസ്സുകാരന്‍ കൂട്ടുകാരന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.
മച്ചൂ....ഇവനൊക്കെ വളര്‍ന്നു വരുന്നേനു മുന്‍പ് നമ്മളൊക്കെ മരിച്ചാ മതിയാരുന്നു. ഇവന്റെക്കെ കൈ കൊണ്ട് ചാകുന്നേലും ഭേദം അതാ....
അതു പറഞ്ഞപ്പഴാ ഓര്‍ത്തേ...ഇവിടെ അടുത്തു ഒരു സ്കൂളില്‍ (LP school ആണെന്നാണു തോന്നുന്നത്...കൃത്യമായി ഓര്‍ക്കുന്നില്ല.) കളിക്കിടയില്‍ തന്തക്കു വിളിച്ചതിന് ഒരു പയ്യന്‍ അപ്പന്റെ ലൈസന്‍സിയിലുള്ള പിസ്റ്റളുമായി വന്നത്രെ! റ്റീച്ചേഴ്സ് പിടിച്ചു വിരട്ടിയപ്പോള്‍ അവന്‍ പറഞ്ഞത് 'കൊല്ലാനൊന്നുമല്ല, ചുമ്മാ പേടിപ്പിക്കാനാ....പപ്പ ദേഷ്യം വരുമ്പോ അങ്ങനെ ചെയ്യാറുണ്ടല്ലോ' എന്നാ! അവന്റെ അപ്പന്‍ അമ്മയെ പേടിപ്പിക്കുന്നത് അങ്ങനെ ആണത്രെ! ഇതു കണ്ടു വളര്‍ന്ന അവന്‍ നാളെ ഒരു എകെ47 വാങ്ങിയില്ലേല്‍ അല്ലേ നമ്മള്‍ അമ്പരക്കണ്ടതുള്ളൂ!
മാരാരിക്കുളം : വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച പായ്ക്കപ്പല്‍ ആലപ്പുഴ തീരത്തിനു സമീപം പുറങ്കടലില്‍ ഒരു രാത്രി മുഴുവന്‍ താവളമടിച്ച ശേഷം കൊച്ചിയിലേക്ക് നീങ്ങി.
മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളിക്കു പടിഞ്ഞാറ് കരയില്‍ നിന്ന് 75 മീറ്ററോളം മാറി നങ്കൂരമിട്ടിരുന്ന പായ്ക്കപ്പല്‍ രാത്രിയാണു നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തീവ്രവാദഭീഷണിയെത്തുടര്‍ന്ന് ആലപ്പുഴയുടെ തീരത്ത് പോലീസ് അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കരയില്‍ നിന്നു വെളിച്ചമടിച്ചു നോക്കിയതോടെ കപ്പല്‍ ദൂരത്തേക്ക് നീക്കിയെന്നു പറയപ്പെടുന്നു. കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ച ആലപ്പുഴ എസ്‌പി രാത്രി മുഴുവന്‍ തീരത്തു പട്രോളിംഗ് ഏര്‍പ്പെടുത്തി. കൊച്ചിയില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും രാവിലെ 10.30യ്ക്കു പായ്ക്കപ്പല്‍ മടങ്ങിയ ശേഷവും എത്തിയില്ല.
കപ്പലില്‍ കണ്ടവരോട് സംസാരിച്ചതായി മത്സ്യബന്ധനത്തിനു പൊങ്ങുവള്ളത്തില്‍ പോയ ചാരങ്കാട്ട് ആന്റണി പറഞ്ഞു. വെള്ളനിറത്തിലുള്ള പായ്ക്കപ്പലിന് 60 അടി നീളമുണ്ടെന്നും സ്ത്രീകളടക്കം ആറു പേരുണ്ടായിരുന്നെന്നും ആന്റണി പറഞ്ഞു.
എന്റെ കൂട്ടുകാര്‍ വഴി അന്വേഷിച്ചതില്‍ നിന്നും മനസ്സിലായത് ഇത് അനുവാദത്തോടെ ഇതു വഴി കടന്നു പോയ ഏതോ പായ്ക്കപ്പല്‍ ആണെന്നാണ്. കപ്പ്ലലില്‍ കണ്ടവരോട് ചേട്ടന്‍ സംസാരിച്ചതായി പറയപ്പെട്ടത് ഒരു ചെറിയ "തള്ളല്‍" ആരുന്നത്രെ! ചേട്ടന്മാരുടെ ഒക്കെയൊരു കാര്യം!
ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രി രണ്ടാം വാര്‍ഡില്‍ ചികില്‍സയിലായിരുന്ന കാക്കാഴം ലക്ഷംവീട് കോളനി അബ്ദുല്‍ സലാം(49) സ്ട്രെച്ചര്‍ തകര്‍ന്ന് നിലത്തു വീണ് മരിച്ചത്. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ കൊണ്ടുപോകാനായി സ്ട്രെച്ചറില്‍ കയറ്റുമ്പോള്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ 5.30യോടെ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരും ബന്ധുക്കളും ചേര്‍ന്നു തീവ്രപരിചരണവിഭാഗത്തിലെത്തിക്കുന്നതിനാണ് സ്ട്രെച്ചറില്‍ കയറ്റിയത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി സ്ട്രെച്ചര്‍ തകര്‍ന്ന് നിലത്തു വീണു. വൈകാതെ തീവ്രപരിചരണവിഭാഗത്തിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ അബ്ദുല്‍ സലാം മരിച്ചു.
സ്ട്രെച്ചറിന്റെ ഇരുമ്പ് കാലുകള്‍ ദ്രവിച്ച് ഒടിഞ്ഞ് മുന്‍പും രോഗികള്‍ വീണിട്ടുണ്ട്. ഉപേക്ഷിച്ചിട്ടിരുന്ന സ്റ്റ്രെച്ചറാണ് ഇന്നലെ വീണ്ടും അബ്ദുല്‍ ഖാദറിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്നു.
സംഭവം നടന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പിലെ ഉന്നതൗദ്യോഗസ്ഥര്‍ ആരും മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചിട്ടില്ല. ആശുപത്രി വളപ്പിലുണ്ടായ വന്‍സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാകലക്ടര്‍ വി.കെ.ബാലകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. താല്‍ക്കാലിക ജീവനക്കാരായ ജാക്ലിന്‍, രത്നമ്മ എന്നിവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ആശുപത്രിയില്‍ 2007ല്‍ 1470 രോഗികള്‍ മരിച്ചെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തു വന്നിട്ടും അധികൃതര്‍ യാതൊരു ജാഗ്രതയും പാലിച്ചിരുന്നില്ലത്രെ. ആശുപത്രിയുടെ ഘടനയും വിചിത്രമാണ്. രണ്ടാം നിലയിലുള്ള തീവ്രപരിചരണവിഭാഗത്തിലേക്ക് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കോണി കയറി വേണം മുകളിലെത്താന്‍. പഴകി ദ്രവിച്ച സ്ട്രെച്ചറുകളിലാണ് രോഗികളെ കോണി കയറ്റേണ്ടത്.
------------------------------
ഇതു മിനിഞ്ഞാന്നത്തെ വാര്‍ത്തയാണ്. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലും ഇതിനു സമാനമായ ഒരു ന്യൂസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കാര്‍ഡിയോളജി വാര്‍ഡിലെ ICUവില്‍ ചികിത്സയിലായിരുന്ന സ്ത്രീ കട്ടിലില്‍ നിന്നു വീണു മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് റിട്ട.ഇസിജി ടെക്നീഷ്യന്‍ പാത്താമുട്ടം പാമ്പൂരമ്പാറ പള്ളിക്കുന്നേല്‍ രവീന്ദ്രന്റെ ഭാര്യഅമ്മിണി (68)ആണ് മരിച്ചത്.
രോഗിക്കൊപ്പം ബന്ധുക്കള്‍ നില്‍ക്കാന്‍ അനുമതിയില്ലാത്ത സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ (ഗുരുതരമല്ലാത്ത രോഗികളെ കിടത്തുന്ന പ്രത്യേക വാര്‍ഡ്) ആണ് അമ്മിണിയെ കിടത്തിയിരുന്നത്. മുറിയില്‍ അമ്മിണിയെകൂടാതെ 7 രോഗികള്‍ ചികിത്സയിലുണ്ടായിരുന്നു. അരികുമറയില്ലാത്ത കട്ടിലില്‍ നിന്നാണ് അമ്മിണി വീണത്. ആ സമയം വാര്‍ഡില്‍ നേഴ്സ് ഉണ്ടായിരുന്നില്ലത്രെ! ചെറുഹൃദയാഘാതത്തിനെത്തുടര്‍ന്ന് അഡ്മിറ്റ് ചെയ്യപ്പെട്ട അമ്മിണി ICUവില്‍ കിടക്കുമ്പോള്‍ പിന്നെയും കടുത്ത അറ്റാക്ക് ഉണ്ടായി അനങ്ങാനോ എഴുന്നേല്‍ക്കാനോ ശ്രമിച്ചപ്പോള്‍ വീണതാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ഈ വാര്‍ത്ത കുറേ നാള്‍ മുന്‍പ് വായിച്ചു ഞാന്‍ എവിടെയോ സേവ് ചെയ്തതാണല്ലോ എന്നു വിചാരിച്ചു ഞാന്‍ കുറച്ചു നേരം രാവിലെ പേപ്പറിനു മുന്‍പിലിരുന്നു. പിന്നെ system ഒന്ന് ഇളക്കി മറിച്ചു തപ്പി. ഒടുവില്‍ സാധനം കിട്ടി. ഇന്നത്തേ വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്യുന്നു...താഴേക്കു പഴയ ഫീച്ചറും (Story Dated: Sunday, February 24, 2008 16:01 IST
ദയവായി മുഴുവന്‍ പേജും വായിക്കുക..എനിക്ക് അന്നും ഇന്നും ഒത്തിരി അമ്പരപ്പുളവാക്കിയ വാര്‍ത്തയാണിത്!...
Story Dated: Wednesday, January 21, 2009 1:22 hrs IST æÈÜïßAáKæJ ÕßùMß‚á ÕàIᢠæµÞÜÉÞĵdÖ΢; dÉÄß ÕÜÏßæÜKí ØâºÈ
നെല്ലിക്കുന്നം!!!
എന്താവും അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്?
നമ്മുടെ ബൂലോഗത്തിലാരുമില്ലേ ഈ സ്ഥലത്തോ അതിനടുത്തോ നിന്നുമൊക്കെ? എന്താ നിങ്ങള്‍ക്ക് തോന്നുന്നത്?
ചാരുമ്മൂട്: വാഹനക്കമ്പം മൂത്ത് പാസ്റ്ററുടെ കാര്‍ തട്ടിയെടുത്ത് നാടു ചുറ്റിയ വിദ്യാര്‍ത്ഥിക്ക് ശിക്ഷ പൊലീസ് സ്റ്റേഷനില്‍ പഠനം. December 31 രാത്രിയിലാണ് സംഭവം.
നൂറനാട് പാറേല്‍ ജംക്‌ഷനിലുള്ള പെന്തക്കോസ്ത് ചര്‍ച്ചില്‍ പുതുവത്സര പ്രാര്‍ത്ഥനയ്ക്കിടെയിലാണ് സഭാംഗമായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പാസ്റ്ററുടെ കാറിന്റെ താക്കോല്‍ കൈക്കലാക്കിയത്. കാറില്‍ മൂന്ന് കൂട്ടുകരോടൊപ്പം വിവിധ ജില്ലകളിലായി 500 കിലോമീറ്ററോളം ചുറ്റിക്കറങ്ങിയ വിദ്യാര്‍ത്ഥി അടുത്ത ദിവസം രാവിലെ 10നു അടൂരില്‍ പോലീസ് വലയില്‍ അകപ്പെടുകയായിരുന്നു.
പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയപ്പോള്‍ കാര്‍ കാണാതിരുന്ന പാസ്റ്റര്‍ സമീപമുള്ള പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. കാര്‍ തിരിച്ചുകിട്ടിയതിനെ തുടര്‍ന്ന് കേസ് വേണ്ടെന്ന് പാസ്റ്റര്‍ എഴുതിക്കൊടുത്തെങ്കിലും വിദ്യാര്‍ത്ഥിയെ വെറുതേ വിടാന്‍ പോലീസിനു മനസ്സു വന്നില്ല. പ്ലസ്‌വണ്‍ പരീക്ഷ കഴിയുന്നത് വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 8.30 വരെ പോലീസ്‌സ്റ്റേഷനില്ലിരുന്ന് പഠിക്കാനായി പോലീസിന്റെ നിര്‍ദ്ദേശം.
അതത് ദിവസങ്ങളില്‍ പഠിക്കുന്നതിനെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ പോലീസുകാര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരവും നല്‍കണം. പഠനത്തിന്‍ പ്രത്യേക മുറിയാണ് നല്‍കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ പഠനം ശ്രദ്ധിക്കുകയും സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്യും.
എന്താ കഥ! പോലീസിന്റെ ഒക്കെ standardഏ! അല്ല , എല്ലാം കോളേജ് ലക്ചറേഴ്സ് ഒക്കെ അല്ലേ ഇപ്പഴത്തെ പോലീസ് ഫോഴ്സ്...എന്തേലും ആരെയേലും പഠിപ്പിച്ചോണ്ടിരുന്നില്ലേല്‍ അവര്‍ക്ക് ഉറക്കം വരില്ല.
ഇന്നത്തെ മനോരമയില്‍ കണ്ടത്! അല്ല, ഒന്നാലോചിച്ചാല്‍ ഇതെല്ലാം ഒരു വയറ്റുപിഴപ്പിന്റെ കളി മാത്രമല്ലേ..സുധാകര്‍ജി മന്ത്രിയായിട്ടും, രാജീവ്‌ജീ തന്ത്രിയായിട്ടും! ഇതെല്ലാം വായിച്ചു കമന്റിട്ടും പോസ്റ്റിട്ടും സമയം കളയുന്ന നമ്മളെ പോലുള്ളവരെ "മുഖാമുഖം" നിര്‍ത്തി കളിപ്പിക്കുന്നു ഇവര്‍ എന്നാണോ ആവോ ലേഖകന്‍ ഉദ്ദേശിച്ചത്?
KSRTC സൂപ്പര്‍ ഫാസ്റ്റ് കണ്ടക്ടറില്ലാതെ ചീറിപ്പാഞ്ഞു. ആലപ്പുഴ ഡിപ്പോയില്‍ നിന്ന് അമ്പലപ്പുഴ ഡിപ്പോയില്‍ എത്തിയപ്പോഴാണു വിവരമറിഞ്ഞത്. തുടര്‍ന്ന് കണ്ടക്ടറെ കാത്തു കിടന്നു ജനം വലഞ്ഞു. പൊന്നാനിയില്‍ നിന്നു തിരുവനന്തപുരത്തിനു പോയ പൊന്നാനി ഡിപ്പോയിലെ ബസ്സ് ആലപ്പുഴ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം യാത്ര തുടരുകയായിരുന്നു. ടിക്കറ്റ് നല്‍കാന്‍ കണ്ടക്ടര്‍ എത്താതിരുന്നതിനെ തുടര്‍ന്നു യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് ഡ്രൈവറും കാര്യമറിഞ്ഞത്.
കാലം എനിക്കു മുന്പില് വിരിച്ചിട്ടത്
പട്ടുതൊങ്ങലുകളായിരുന്നില്ല.
എന്തു പറഞ്ഞു മടങ്ങിയലും ഞാനീ
തീരം നഷ്ടപ്പെട്ട നാവികന്റെ
മുഷിഞ്ഞ കുപ്പായത്തിലേക്ക്
തിരിച്ചുവന്നു കൊണ്ടേയിരുന്നു...
ഇനി എത്രകാലം എന്നറിയില്ല.
പക്ഷെ ഉള്ളത്ര നാളുകള്‍
ഉള്ള് നിറഞ്ഞ് ജീവിക്കാനൊരു കൊതി..!
അതു എന്നെ ചിരിപ്പിക്കുന്നു..
അതിനാല്‍ ഞാന്‍ നിങ്ങളെയും!